![download - 2021-02-24T140437.356](https://i0.wp.com/keralatimes.com/wp-content/uploads/2021/02/download-2021-02-24T140437.356.jpeg?resize=300%2C168&ssl=1)
തിരുവനന്തപുരം : വയനാട്ടിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട നക്‌സൽ വർഗീസിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർഗീസ് കൊല്ലപ്പെട്ടിട്ട് അമ്പത് വർഷങ്ങൾക്ക് ശേഷമാണ് നഷ്ടപരിഹാരം നൽകുന്നതെന്നതെന്നതാണ് ഏറെ പ്രത്യേകത. 1970 ഫെബ്രുവരി 18 നാണ് വർഗീസ് വയനാട്ടിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു സർക്കാർ ഭാഷ്യം.
പൊലീസും, സർക്കാരും ഒരുപോലെ ആരോപണങ്ങൾ ഏറ്റുവാങ്ങിയ കേസായിരുന്നു വർഗീസ് കേസ്. അന്ന് പൊലീസ് കോൺസ്റ്റബിൾ ആയിരുന്നയാൾ ഏറെ വർഷങ്ങൾക്ക് ശേഷമാണ് സംഭവം വെളിപ്പെടുത്തിയത്. കേസിൽ ഉന്നത പൊലീസ് ഗൂഢാലോചന ഉണ്ടായിരുന്നതായും തെളിഞ്ഞു. ഇതേ തുടർന്നാണ് വർഗീസിന്റെ മാതാവും സഹോദരങ്ങളും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിന്റെ മുന്നിലെത്തിയത്.
വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, തോമസ്, എ ജോസഫ് എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക.
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നക്‌സൽ വർഗീസ് വധം.
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നക്‌സൽ വർഗീസ് വധം.