രാജേഷ് തില്ലങ്കേരി
വാട്സ് ആപ്പ് യൂണിവേഴ്സിറ്റി എന്നൊരു യൂണിവേഴ്സിറ്റിയുണ്ടോ… ഇല്ലേ…ഉണ്ടെന്നാണല്ലോ മുഖ്യമന്ത്രി പിണറായിവിജയൻ പറയുന്നത്. അപ്പോ അതെവിടെയായിരിക്കും ? കൊല്ലത്താണോ, അതോ തിരുവനന്തപുരത്താണോ ? അത്രനിശ്ചയമില്ല അല്ലേ….
സമുദ്രപഠന കേന്ദ്രങ്ങളാണെങ്കിൽ കൊച്ചിയിലാണ്. ആഴക്കടലിൽ ആണ് ഗവേഷണമെങ്കിൽ അതിനും സൗകര്യമുണ്ട്. പക്ഷേ, ഈ വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ ആഴക്കടൽ മത്സ്യബന്ധനകോഴ്സുനടത്തുന്നുണ്
ഇ എം സി സിയുമായുണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന കരാർ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്ന കുറേ വാട്സ് ആപ്പ് മെസ്സേജുകൾ തെളിവായി കിട്ടിയെന്ന കഴിഞ്ഞ ദിവസത്തെ വാർത്തയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ നിരത്തിയത്. ഇതോടെയാണ് കെ എസ് ഐ ഡി സിയുടെ എം ഡിയായ എൻ പ്രശാന്ത് ഐ എ എസിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രശാന്തിനെ മഹാൻ എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. കൊച്ചിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെയാണ് പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. അപ്പോ മുഖ്യമന്ത്രിക്ക് നേരിയൊരു ഭയം ഉണ്ടായിട്ടുണ്ട് എന്ന് സാരം.
ഒരു ദല്ലാളുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് ആഴക്കടൽ വിവാദം. അതൊന്നും തീരദേശത്ത് വിലപ്പോവില്ല.
തീരദേശത്തെത്തിപ്പോൾ ശാന്തതയാണ്, പ്രശാന്തിന്റെ പദ്ധതിയൊന്നും നടപ്പില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഇ എം സി സി കരാർ വലിയ ഗൂഢോചനയാണെന്ന് കുണ്ടറയിൽ സഖാവ് ജെ മേഴ്സിക്കുട്ടിയമ്മ ഇതേ സമയത്ത് പ്രസ്താവിച്ചിട്ടുണ്ട്. എന്തായാലും പ്രശാന്തിന്റെ ചീട്ട് എടുത്ത് പുറത്ത് വച്ചിട്ടുണ്ട് എന്നർത്ഥം.
ഇ എം സി സി ഉടമ ദരിദ്രനെന്ന്
അമേരിക്കൻ കമ്പനിയായ ഇ എം സി സി ആഴക്കടലിൽ നിന്നും മത്സ്യബന്ധനം നടത്തുന്നതിനുള്ള വലിയൊരു പദ്ധതിയുമായി എത്തി. അയ്യായിരം കോടി ഡോളറിന്റെ പദ്ധതിയായിരുന്നു ഇത്. എന്നാൽ രമേശ് ചെന്നിത്തലയെന്ന വികസന വിരുദ്ധൻ ഇടങ്കോലിട്ടതോടെ ആഴക്കടൽ മത്സ്യബന്ധനം ഇല്ലാതായി.
ആ വെല്ലുവിളി സ്വീകരിക്കണം മന്ത്രിയമ്മേ…..
ആഴക്കടൽ മത്സ്യബന്ധന കരാർ എന്തിനാണ് റദ്ദാക്കിയതെന്ന് പറയണമെന്നാണ് ഇ എം സി സി യുടെ എം ഡി ഷി എം വർഗീസിന്റെ ആവശ്യം. തങ്ങളെ വഞ്ചിച്ച മന്ത്രി മേഴ്സികുട്ടിയമ്മ മറുപടി പറയണമെന്നാണ് ഷിജുവിന്റെ ആവശ്യം. ഇ എം സി സി ഒരുതട്ടിപ്പു കമ്പനിയാണെന്നും കമ്പനിയുടെ ഷെയർഹോൾഡർമാരെന്ന നിലയിൽ ചിലരെ അവതരിപ്പിച്ചത് കോട്ടും സ്യൂട്ടുമിട്ട ഇന്ത്യക്കാരെയാണെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
പ്രൊജക്റ്റ് ആകെ തകർത്തത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണെന്നും ഷിജു എം വർഗ്ഗീസ് ആരോപിച്ചിരുന്നു. കുണ്ടറയിൽ സ്ഥാനാർത്ഥിയാണ് ഷിജു.
താങ്കൾ ഇത്രയും വലിയൊരു പ്രജക്റ്റ് നടപ്പാക്കാൻ കെൽപ്പുള്ള വ്യവസായി ആണോ എന്ന ചോദ്യത്തിന്, അതൊന്നും താങ്കളറിയേണ്ട കാര്യമില്ലെന്നായിരുന്നു ഇ എം സി സി എം ഡിയുടെ പ്രതികരണം.
എന്തായാലും മന്ത്രി മേഴ്സി കുട്ടിയമ്മ ഈ ചോദ്യവും ഉത്തരവുമൊന്നും കണ്ടഭാവമില്ല. പണം ഇറക്കിയവൻ ഇനിയെന്ത് ചെയ്യുമെന്ന് വരും ദിനസങ്ങളിൽ അറിയാം.
ഗുരുവായൂപരപ്പൻ തുണച്ചു, ബി ജെ പിക്ക് തലചായ്ക്കാനൊരിടമായി
ദൈവത്തിന് നന്ദിപറയുകയാണ് ബി ജെ പിക്കാർ, ഗുരുവായൂരിൽ എന്ത് ചെയ്യുമെന്ന ആശങ്കയിൽ അകപ്പെട്ട ബി ജെ പി. അവർക്ക് ഒരു കച്ചിത്തുരുമ്പായി ഒരു സ്ഥാനാർത്ഥിയെ ലഭിച്ചിരിക്കുന്നു.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥി ദിലീപ് നായരെയാണ് ബി ജെ പി പിന്തുണയ്ക്കുക. സ്ഥാനാർത്ഥിയില്ലാതായ ഗുരുവായൂരിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലായിരുന്നു ബി ജെി പി നേതാക്കൾ. വോട്ട് ചെയ്യാൻ ഒരാളെ ചൂണ്ടിക്കാണിച്ചേ പറ്റൂ…. ഇത്തരമൊരു ചെയ്ത് ആരും പ്രതീക്ഷിച്ചതല്ലല്ലോ…. ഗുരുവായൂരിൽ മാത്രമല്ല അങ്ങ് വടക്ക് തലശ്ശേരിയിലും ഇതേ ഗതികേടിലാണ് സാർ ബി ജെ പി.
സംഘ് പരിവാർ ശക്തികൾക്ക് നല്ല സ്വീധീനമുള്ളിടങ്ങളാണ് തലശേരിയും , ഗുരുവായൂരും. ഗുരുവായൂരിൽ എല്ലാം കോപ്ലിമെന്റ്സാക്കി…. ഗുരുവായൂരപ്പാ കാത്തോണേ….
അപ്പോ തലശേരിയിലോ, അതൊന്നും ആയില്ലെന്നേ, എപ്പോ ആവും…. ?
ചർച്ചയിലാണ്…
ആരും ഇതുവരെ വോട്ട് ചെയ്യാൻ സമ്മതിച്ചിട്ടില്ല…
അപ്പോ നമ്മുടെ വോട്ട് എന്തു ചെയ്യും ? അറിയില്ല,
ബി ജെ പി വോട്ട് വേണ്ടെന്ന് ഹസ്സൻ ജി പറഞ്ഞല്ലോ.
അപ്പോ രമേശ് ചെന്നിത്തല പറഞ്ഞതോ,
അയ്യോ യു ഡി എഫ് കൺവീനറല്ലേ ഹസ്സൻജി…അദ്ദേഹം പറയുന്നതല്ലേ കേൾക്കേണ്ടത് .
ഈശ്വരാ … അപ്പോ ബി ജെ പി ഈ വോട്ടൊക്കെ എന്ത് ചെയ്യും.. ?
വല്ലാത്തൊരു പ്രതിസന്ധിതന്നെ…അല്ലേ,
ചർച്ചകൾ നടക്കട്ടേ, വോട്ടർമാർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് നൽകട്ടേ….നിങ്ങളുടെ വോട്ടവകാശം ഉപയോഗിക്കൂ…
രമേശ് ചെന്നിത്തലയുടെ ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ
ചെന്നിത്തലയെന്ന കോൺഗ്രസ് നേതാവിനെ മഹാത്മാ ഗാന്ധിയോട് ഉപമിക്കാനാണ് ഇപ്പോൾ തോന്നുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് രമേശ് ജി നടത്തുന്നത്. വോട്ടിരട്ടിപ്പ് സംഘത്തെ കണ്ടെത്താനും, അത് തടയാനുമായി രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടം ആരെയും ആവേശം കൊള്ളിക്കും. ജനാധിപത്യം അട്ടിമറിക്കുന്നതാണ് ഇരട്ടവോട്ടുകളെന്നായിരുന്നു രമേശ് ജിയുടെ ആരോപണം. കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കൾ ജീവൻനൽകി നേടിയെടുത്തൊരു സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ തടയണം, തീർച്ചയായും രമേശ് ചെന്നിത്തലയുടെ പോരാട്ടത്തെ ബഹുമാനപ്പെട്ട ഹൈക്കോടതി വളരെ സീരിയസായാണ് കണ്ടിരിക്കുന്നത്.
ഇരട്ടവോട്ട് ഒരിക്കലും അംഗീകരിക്കാനാവില്ല, അത് പെരുമ്പാവൂർ എം എൽ എ ആയാലും കോൺഗ്രസിന്റെ ഉന്നത നേതാവായാലുമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.