കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ വാക്സിൻ എന്ന് നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ കേന്ദ്രം വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. കേരളത്തിന് ഇതുവരെ ലഭ്യമായത് കുറച്ച് മാത്രം കൊവിഡ് വാക്സിനാണെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത നിലപാടുകൾ ഉണ്ടായതോടെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി. കൊവിഡ് വാക്സിൻ വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ നിലപാട് കേട്ട കോടതി കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് വ്യക്തമാക്കി. ഈ സാഹചര്യം കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

കേരളത്തിന് അനുവദിച്ച കൊവിഡ് വാക്സിന്റെ ലിസ്റ്റ് എന്ത് കൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. ഇപ്പോഴത്തെ രീതിയിൽ വാക്സിൻ വിതണം നൽകിയാൽ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി പറഞ്ഞു. കേരളത്തിന് വാക്സിൻ നൽകുന്ന കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here