ന്യൂഡൽഹി : കൊവിഡ് സാഹചര്യം കേരളത്തിൽ ഭീതിജനകമായി തുടരുന്നതിനാൽ സെപ്റ്റംബർ 13 വരെ പരീക്ഷ നടത്താൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു. പ്ലസ് വൺ പരീക്ഷകൾ തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കെയാണ് കോടതി നിർദേശം വന്നിരിക്കുന്നത്
കൊവിഡിന്റെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്ന് സുപ്രീം കോടതി അറിയിച്ചു.
സെപ്റ്റംബർ 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് കോടതി നിർദേശമുണ്ട്. പരീക്ഷ നടത്താൻ തീരുമാനിച്ചത് കൊവിഡ് സാഹചര്യം കണക്കിലെടുക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളെ അപകട സാഹചര്യത്തിലേക്ക് തള്ളിവിടാൻ സാധിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.