കൊച്ചി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയും കേരളത്തിൽ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടുക്കി ഡാം ഉടൻ തുറക്കണമെന്ന  ആവശ്യവുമായി ഡീൻ കര്യാക്കോസ് എം പി. ഡാം തുറക്കാനായി കാത്തിരുന്നു പ്രശ്‌നമുണ്ടാക്കരുതെന്നും ഉടൻ തന്നെ ഡാം തുറന്നു വെള്ളം പുറത്തേയ്ക്ക് ഒഴുക്കണമെന്നുമാണ് ഡീൻ കുര്യാക്കോസ് എംപിയുടെ ആവശ്യം.
ഇടുക്കി ഡാം ഉടൻ തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ തുട്ടി പ്രതികരിച്ചു.



2018ൽ കേരളം കണ്ട മഹാപ്രളയത്തിന് ആക്കം കൂട്ടിയത് ഡാമുകൾ അശാസ്ത്രീയമായ രീതിയിൽ തുറന്നതാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ദിവസങ്ങളോളം മഴ തുടർന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. എന്നാൽ ഇടുക്കി ഡാമിൽ പരമാവധി സംഭരണശേഷി എത്തിയതോടെ ചെറുതോണി ഡാമിന്റെ ഷട്ടറുകളും ഉയർത്തുകയായിരുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ, വടക്കൻ പറവൂർ അക്കമുള്ള മേഖലകൾ അന്നു വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ നിലപാട്.  ഡാം തുറക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണം പാടില്ലെന്നും മന്ത്രി നിർദേശിച്ചു. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ഉന്നതതല യോഗത്തിനു ശേഷവും മന്ത്രി നിലപാട് തിരുത്തിയിട്ടില്ല. രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണെന്നും എല്ലാം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്നലെ രാത്രി ഒൻപതു മണിയോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.26 അടിയായി ഉയർന്നതോടെ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയായിരുന്നു. 2396.86 അടി എത്തുമ്പോഴാണ് ഓറഞ്ച് അലേർട്ട് നൽകുന്നത്. രാവിലെയോടെ ജലനിരപ്പ് ഇത്രയും ഉയർന്നതോടെ ഓറഞ്ച് അലേർട്ട് നൽകിയതായി ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിക്കുകയായിരുന്നു. 2398.86 അടി ഉയരത്തിൽ വെള്ളം എത്തിയാൽ റെഡ് അലേർട്ട് നൽകും. ഇതിനു ശേഷം ഏതു സമയത്തും ഡാം തുറക്കാൻ സാധ്യതയുണ്ട്. ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ടിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കണമെന്നാൈണ് ഡീൻ കുര്യാക്കോസ് എം പിയുടെ ആവശ്യം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397 അടി കഴിഞ്ഞിട്ടുണ്ട്. .86 അടി കൂടി കഴിഞ്ഞാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസത്തേയ്ക്ക് മഴയുണ്ടാകില്ലെങ്കിലും ബുധാനാഴ്ച മുതൽ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതു മുന്നിൽക്കണ്ട് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കണമെന്നും ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നുമാണ് ഡീൻ കുര്യാക്കോസ് മുന്നറിയിപ്പ് നൽകുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here