കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദ്ധിച്ചു രക്ഷപെടാൻ ശ്രമിച്ച ഭർത്താവിനെ വയനാട്ടിൽ നിന്നും പോലീസ് പിടികൂടി. കോഴിക്കോട് കാട്ടുവയൽ കോളനി നിധീഷ്(36)നെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിക്കു മർദ്ദനമേറ്റത്. അശോകപുരത്തെ കോസ്റ്റ്ഗാർഡ് ഓഫീസിന് മുൻപിൽ മീൻ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം.മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്.
ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്.നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉണ്ടാ യിരുന്നു.
പോലീസ് അനേഷണം ആരംഭിച്ചതോടെ നിധീഷ് വയനാട് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വലയിലായത്.