കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത  സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മോഡലായ യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്നചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

ഫോട്ടോഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി ഇവരെ മയക്കിയ ശേഷം പ്രതികൾ ചിത്രങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞമാസം നിശാപാർട്ടികഴിഞ്ഞ് മടങ്ങിയ മോഡലുകൾ അപകടത്തിൽ മരിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് മറ്റൊരു കേസ്.  േതുടക്കത്തിൽ അപകട മരണമെന്ന് കരുതിയ മോഡലുകളുടെ മരണത്തിന് പിന്നിൽ സൈജു തങ്കച്ചന്റെ നിർണായക പങ്ക് പുറത്തുവന്നിരുന്നു. ഇയാളുടെ ലഹരിമരുന്ന് ബന്ധമടക്കെ പുറത്തുവന്നതിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് കൊടുത്ത് യുവതിയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here