തിക്കോടി: സംസാരിക്കാൻ എന്നുപറഞ്ഞ് അടുത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പെട്രോൾ ഒഴിച് തീ കൊളുത്തി. സംഭവത്തിൽ യുവാവും സ്വയം തീ കൊളുത്തി.
രാവിലെ തിക്കോടി പഞ്ചായത്തു ഓഫീസിനു മുന്നിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്റ് തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം കാട്ടുവയലിൽ മനോജിന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണ പ്രിയ (22) യെയാണ് വലിയ മഠത്തിൽ മോഹനൻ്റെ മകൻ നന്ദഗോപൻ (28) പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കുപ്പിയിൽ ബാക്കിയുള്ള പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ കയ്യിൽ കരുതിയ കുപ്പിയിൽ നിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ച്. തുടർന്ന് തൻ്റെ ശരീരത്തിലേക്കും ഒഴിച്ചു ഇരു ശ രീരത്തിലും തീ കൊളുത്തുകയായിരുന്നു. പഞ്ചായത്ത് ഓഫിസിലെ താത്കാലിക ജീവനക്കാരിയാണ് കൃഷ്ണ പ്രിയ. ഇരുവരും നേരത്തേ പരിചയക്കാരാണന്നു പറയുന്നു.