കൊച്ചി: നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന്ഹൈക്കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടി ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
എന്നിവര്‍ക്ക് പരാതി നല്‍കിയത്. വിജിലൻസ് റജിസ്ട്രാറുടെ നിർദേശപ്രകാരം വിജിലന്‍സ് ഡിവൈ.എസ്.പി. ജോസഫ് സാജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഇക്കാര്യം സംസ്ഥാന ഫൊറൻസിക് വിഭാഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.