കൊച്ചി: ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. മര്‍ദനത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. ദീപുവിന്റെ മരണത്തിനഒു കാരണക്കാരായ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തത്.

കഴിഞ്ഞ ദിവസം ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കാളിയായതിനെ തുടര്‍ന്നാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീപുവിന്റെ മൃതദേഹം ട്വന്റി ട്വന്റി നഗറില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വിലാപയാത്രയായി നാട്ടിലെത്തിച്ച് കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here