ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്. ബിജെപിയുടേത് മികച്ച പ്രകടനമായിരുന്നു.

കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ബിജെപിക്ക് മികച്ച എതിരാളികളാണെന്നത് കോണ്‍ഗ്രസ് തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തെ വിമർശിച്ചും തരൂർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു ആദ്യ പ്രതികരണം. 

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കണം.

ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here