കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷഹന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരണമെന്നാണ് പൊലീസ് അറിയിക്കുന്നത്.

എന്നാല്‍ മരണത്തില്‍ ദുരൂഹയുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ഷഹനയുടെ 22ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്നാണ് ഭര്‍ത്താവ് സജാദ് പറഞ്ഞത്. എന്നാല്‍ വരാന്‍ പതിവിലും വൈകി, ഇതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ഇതിന് ശേഷമാണ് ഷഹന തൂങ്ങി മരിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴിയെന്ന് എ സി പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ഷഹന തമിഴില്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഷഹന ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയര്‍ ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബന്ധുക്കള്‍ വഴിയാണ് ഇരുവരുടെയും വിവാഹ ആലോചന നടക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. ഷഹനയുടെ നിര്‍ബന്ധ പ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. ഖത്തറിലായിരുന്നു സജാദിന് ആദ്യം ജോലി, എന്നാല്‍ ഇപ്പോള്‍ ജോലിയൊന്നുമില്ലെന്ന് പൊലീസ് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here