തിരുവനന്തപുരം: സാമ്ബത്തിക ഞെരുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി കംപ്രസ്‌ഡ് ബയോ ഗ്യാസ് (സി.ബി.ജി) ഉപയോഗിച്ചും ബസ് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി പദ്ധതി തയ്യാറാക്കി. ആദ്യഘട്ട സര്‍വീസ് സെപ്തംബറില്‍ തുടങ്ങിയേക്കും. ബംഗാള്‍, യു.പി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയിച്ച പദ്ധതിയാണിത്. സി.എന്‍.ജി ബസുകളിലാണ് സി.ബി.ജി ഉപയോഗിക്കുന്നത്.

ഡീസല്‍ ബസുകളെ സി.ബി.ജി ബസുകളാക്കി മാറ്റാനും കഴിയും. തുടക്കത്തില്‍ പത്തില്‍ താഴെ ബസുകളായിരിക്കും ഇതിനായി വാങ്ങുന്നത്. പിന്നാലെ, കുറച്ച്‌ ഡീസല്‍ ബസുകളെ സി.ബി.ജിയിലേക്ക് മാറ്റും.

തദ്ദേശ സ്ഥാപനങ്ങള്‍ നാട്ടില്‍ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം ഏറ്റെടുത്ത് ബയോഗ്യാസ് പ്ളാന്റുകള്‍ കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കും. വാണിജ്യാടിസ്ഥാനത്തില്‍ വില്പനയ്ക്ക് കെ.എസ്.ഐ.ഡി.സിയും സി.ബി.ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്.അവരുമായി ദീര്‍ഘകാല കരാറുണ്ടാക്കി സി.ബി.ജി വാങ്ങാനും ആലോചിക്കുന്നുണ്ട്.

സി.എന്‍.ജിയില്‍ ഓടുന്ന ബസുകള്‍ വാങ്ങാന്‍ നേരത്തേ തീരുമാനിച്ചെങ്കിലും നഷ്ടമാകുമെന്ന് കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കെ.എസ്.ആര്‍.ടി.സി വിദഗ്ധ സംഘം എത്തി പ്ളാന്റിന്റെയും ബസിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയിരുന്നു.

സി.എന്‍.ജിക്ക് കിലോഗ്രാമിന് 83 രൂപ, സി.ബി.ജിക്ക് 48 രൂപ

ഇന്ധന ചെലവ് കുറയും

സി.ബി.ജി കിലോയ്ക്ക് വില-Rs. 48 

ബസിന്റെ ശരാശരി മൈലേജ്-4 കി.മീ

ഒരു ടാങ്ക് ഇന്ധനത്തില്‍ ഓടാവുന്ന ദൂരം-200 കി.മീ

 സി.ബി.ജി പ്ലാന്റ് സ്ഥാപിക്കാന്‍ ചെലവ്-Rs.5 കോടി

അധികവരുമാനം

സ്വന്തം നിലയ്ക്ക് പ്ലാന്റുകള്‍ ആരംഭിക്കുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉപയോഗിച്ചതിനുശേഷം ബാക്കി സി.ബി.ജി സര്‍ക്കാരിന്റെ അനുവാദത്തോടെ സ്വകാര്യ വാഹനങ്ങള്‍ക്ക് വില്‍ക്കാനാകും. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവും ലഭിക്കും. നാമക്കലില്‍ സി.ബി.ജി ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here