ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആർഎസ്എസ് ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പഠിക്കാൻ ആണോ പഠിപ്പിക്കാൻ ആണോ സതീശൻ ആർഎസ്എസ് വേദിയിൽ പോയത്. വേണ്ടി വന്നാൽ ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ കെ.സുധാകരനിൽ നിന്ന് സതീശൻ വ്യത്യസ്തനല്ലെന്നും ബേബി ആരോപിച്ചു.
ഗോവയിലും ഹരിയാനയിലും കോൺഗ്രസിന്റെ നേതാക്കൾ ഒറ്റയ്ക്കും കൂട്ടമായും ബിജെപിയിലേക്ക് പോകുന്നതിനിടെ ആണ് സതീശൻ വിചാര കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്ത വാർത്ത ചർച്ച ആവുന്നത്. വിചാരധാരയും കോൺഗ്രസ് നേതാക്കൾ പറയുന്നതും തമ്മിൽ അന്തരം ഇല്ലാതെ ആയി.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാത്തതിന് കാരണം ഇടതുപക്ഷം ശക്തമായതുകൊണ്ടാണെന്നും എം.എ. ബേബി അവകാശപ്പെട്ടു.