തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാർ ഇടിച്ചുകൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് സ്വഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ളയാൾക്ക് ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. അതിന്റെ ഭാഗമായാണ് ശ്രീറാമിന് ചുമതല നൽകിയത്.
സ്വഭാവികമായും അയാളെ നിയമിക്കുമ്പോൾ മാധ്യമപ്രവർത്തകരായ നിങ്ങളിൽനിന്നും ചോദ്യം വരും. ബഷീർ നമ്മുടെ എല്ലാവരുടെയും നിങ്ങളുടെ അടുത്ത സുഹൃത്തും ആയിരുന്നല്ലോ. ഇപ്പോൾ സർക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നീക്കും- മുഖ്യമന്ത്രി പറഞ്ഞു.