കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനമാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചിന്റെ ഉദ്ഘാടനമാണ് പിന്നീട് മോദി നിര്‍വഹിക്കുക. വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് കൊച്ചി മെട്രോയുടെ പേട്ട- എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.

കൊച്ചി മെട്രോയുടെയും ദക്ഷിണ റയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. താമസവും ഇവിടെയായിരിക്കും. നാളെ രാവിലെ കൊച്ചി കപ്പല്‍ശാലയില്‍ ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനി കപ്പല്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്ക് തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here