തെരുവുനായ ആക്രമണം സംസ്ഥാനത്ത് വർധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നായ്ക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായി എന്നതും സത്യമാണ്. ഈ വർഷം 21 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആറ് പേരും വാക്സിൻ എടുത്തവരാണ്. 15പേർ വാക്സിൻ എടുത്തിട്ടില്ല.
കാരണം കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയായി. വിദഗ്ധ സമിതി പഠനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവ്നായകളെ കൊന്നൊടുക്കിയാൽ ഇതിന് പരിഹാരം ആകില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ പേ വിഷ പ്രതിരോധ മാസം ആയി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.