കൊച്ചി : കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയുടെ ഇടയിലാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ട രാജേഷ് ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു. പരിപാടി കാണാനെത്തിയ രണ്ടു പേര്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് സംഘാടകര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അവരെ അവിടെ നിന്ന് പുറത്താക്കുകയും ചെയതിരുന്നു.
പരിപാടിക്കുശേഷം തിരിച്ചെത്തിയ ഇവര്‍ സംഘാടകരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് രാജേഷിനെ കുത്തിയശേഷം ഓടി രക്ഷപ്പെടു. ഉടന്‍തന്നെ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.