കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പേരില്‍ മുസ്ലിം ലീഗില്‍ കടുത്ത ആശയക്കുഴപ്പം. നിരോധനത്തെ പിന്തുണച്ച് എം.കെ.മുനീറും പിന്തുണയ്ക്കാതെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും രംഗത്തെത്തിയതോടെയാണ് അണികൾക്കിടയിൽ ആശയക്കുഴപ്പം രൂപപ്പെട്ടത്.
നിരോധനത്തെ സ്വാഗതം ചെയ്ത തന്റെ മൂന് നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച മുനീര്‍, ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന സ്വഭാവം തനിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കി.
പെട്ടന്ന് പ്രതികരിച്ചപ്പോൾ മുനീർ നിരോധനത്തെ പിന്തുണച്ച് സംസാരിച്ചതാണെന്നും പാർട്ടിയുടെ പുതിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാണെന്നുമാണ് സലാം പറഞ്ഞത്. പിന്നീട് സി.എച്ച് അനുസ്മരണ വേദിയിൽ സലാമിനെ ഇരിക്കയാണ് മുനീർ ആദ്യ നിലപാട് ആവർത്തിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്നും സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ ഇത്തരക്കാര്‍ വഴിതെറ്റിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
വാളെടുക്കണമെന്നു പറയുന്നവര്‍ ഏതു ഇസ്ലാമിന്റെ ആളുകളാണെന്ന് ചോദിച്ച മുനീര്‍, ഇത്തരക്കാരെ നേരിടാന്‍ സമുദായക്കാര്‍ രംഗത്തിറങ്ങണെമന്നും പറഞ്ഞിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത് മുനീര്‍ നടത്തിയ പരമാര്‍ശം ലീഗ് നേതൃത്വത്തെ ചെടിപ്പിച്ചിരുന്നു.
പിന്നീട് പാർട്ടി വിശദീകരണം എല്ല നിലയിൽ സലാം സംസാരിച്ചപ്പോഴാണ് നിരോധനത്തെ അനുകൂലിക്കുന്നില്ലെന്ന നിലപാട് പറഞ്ഞത്. നിരോധനം ഏകപക്ഷീയമാണെന്നും ആർഎസ്എസ് പോലുള്ള സംഘടനകൾക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുമ്പോൾ സംശയങ്ങൾ ഉയരുമെന്നും സലാം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞത് അണികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. പിഎഫ്ഐ നിരോധനത്തിന് പാർട്ടി അനുകൂലമോ പ്രതികൂലമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയുമാണ്.