കണ്ണൂര്‍: മൊകേരി വള്ളിയായില്‍ കണ്ണച്ചാല്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. സമീപവാസി തന്നെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നു പോലീസ് പറയുന്നു. നാട്ടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

വിഷ്ണുപ്രിയയുടെ വീട്ടില്‍ നിന്ന് മുഖംമൂടിയും തൊപ്പിയും ധരിച്ചയാള്‍ പോകുന്നത് കണ്ടുവെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് ലഭ്യമായി. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് പ്രതിക്ക് രക്ഷപ്പെടാന്‍ സഹായിക്കുമെന്നതിനാല്‍ പോലീസ് അവ പുറത്തുവിടുന്നില്ല.

 

ഇന്ന് 12 മണിക്കു ശേഷമാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വിഷ്ണുപ്രിയയുടെ അമ്മ തറവാട്ട് വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം. ഫാര്‍മിസിസ്റ്റ് ആയ വിഷ്ണുപ്രിയ ഇന്ന് ജോലിക്ക് പോയിരുന്നില്ല. അച്ഛന്‍ വിദേശത്താണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ വീട്ടിലില്ലെന്ന് മനസ്സിലാക്കിയാണ് പ്രതി വീട്ടിലെത്തിയത്.

കടിപ്പുമുറിയിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here