തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈപ്പറ്റുകയും ചെയ്തുവെന്ന പരാതിയില്‍ തിരുവനന്തപുരം അയിരൂര്‍ മുന്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ കേസെടുത്തു. പോക്‌സോ കേസ് വാര്‍ത്ത പുറത്തുവരാതിരിക്കാനാണ് പ്രതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌റ്റേഷനിലെ മുന്‍ സി.ഐ ജയ്‌സനിനെതിരെയാണ് പരാതി.

മറ്റൊരു കൈക്കൂലി കേസില്‍ പിടിയിലായ ജയ്‌സനന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അയിരൂര്‍ പോലീസ് തന്നെയാണ് സിഐക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ അഭിഭാഷകനായ മറ്റൊരാള്‍ മുഖേനയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ചത്. വാര്‍ത്ത മാധ്യമങ്ങളില്‍ വരാതിരിക്കാനായി പ്രതിയില്‍ നിന്ന് പണം വാങ്ങിയ സിഐ, ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ തന്റെ ക്വാര്‍ട്ടേര്‍സില്‍ താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ വിട്ടു.

 

ഈ പ്രതി പോക്‌സോ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സിഐക്കെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. പോക്‌സോ കേസില്‍ സിഐ ജയസനിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലടക്കം വിശദമായ പരിശോധന പോലീസ് നടത്തും. നേരത്തെ, റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ജയസനിലിനെ സര്‍വീസില്‍ നിന്ന് സ്ഥലംമാറ്റുകയും സസ്‌പെന്റ് ചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here