തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി ഒരുപറ്റം യുവാക്കള്‍ ഏറ്റുമുട്ടി. തമ്പാനൂരിലെ ഒരു ബാറിലുണ്ടായ തര്‍ക്കമാണ് വഴക്കിന് തുടക്കം. ബാറിലെ വഴക്കില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വച്ച് ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി. ഇവിടെ പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മൂന്നാമത്തെ ഏറ്റുമുട്ടല്‍.

ജനറല്‍ ആശുപത്രിയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് എത്തിയതിന് ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ തമ്പാനൂര്‍ പോലീസും മെഡിക്കല്‍ കോളേജിലെ ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളേജ് പോലീസും പരിശോധിച്ച് വരികയാണ്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here