കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപിച്ചത്.

ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.

ഇ.പി. ജയരാജന്‍റെ ഭാര്യയും മകനും റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാക്കൾ രണ്ട് ചേരിയിലായ ആരോപണം പാർട്ടിയെ പുതിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ഇ.പി സമീപഭാവിയിൽ തന്നെ രാഷ്ട്രീയ ഉപേക്ഷിച്ച് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിക്കുമെന്ന് അടുത്തിടെ വാർത്തകൾ ഉയർന്നിരുന്നു. 

ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനമെന്ന നിലയ്ക്ക് പുതിയ ആരോപണം ഉയരുന്നത്. സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ വാർത്ത നിഷേധിക്കാൻ സംസ്ഥാന സെക്രട്ടറി തയാറായില്ല എന്നതും സിപിഎമ്മിലെ പുതിയ സമവാക്യങ്ങളുടെ തെളിവാണ്.

പി.ജയരാജന്‍റെ ആരോപണത്തെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളെക്കുറിച്ചോ പ്രതികരിക്കാൻ ഇല്ലെന്നാണ് ഇ.പി.ജയരാജന്‍റെ നിലപാട്. നിലവിൽ നേതാക്കളെല്ലാം കണ്ണൂർ ജില്ലയിൽ ഉണ്ടെങ്കിലും ആരും പ്രതികരണത്തിന് തയാറായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here