തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് വരെ ലഭിക്കുന്ന പരാതികൾ അതാത് പഞ്ചായത്തുകളിൽ അയച്ച് ഫീൽഡ് പരിശോധന വേഗത്തിലാക്കാനാണ് തീരുമാനം. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേന ലഭിച്ചിട്ടുണ്ട്. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനായിട്ടില്ല. അതിനിടെ ഭരണ – പ്രതിപക്ഷ വാക് പോരും രൂക്ഷമായി.

 

ഇന്നലെ വരെ ലഭിച്ച പരാതികളിൽ 18,496 എണ്ണത്തിൽ പരിശോധന പൂർത്തിയാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെസ്റക് ) അസറ്റ് മാപ്പർ ആപ്പ് മുഖേന ഭൂപടത്തിൽ വിവരങ്ങൾ കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി ജിയോ ടാഗിംഗ് നടത്തി ചേർത്തു കഴിഞ്ഞു. ഒരാഴ്ചക്കകം ലഭിച്ച പരാതികൾ പൂർണമായും പരിശോധിച്ച് തീർപ്പാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം കെസ്റെക്കിന്റെ സെർവർ ഡൗൺ ആയതിനാൽ ഇന്നലെ പുതിയ ഒരു ഹാർഡ് ഡിസ്ക് കൂടി സ്ഥാപിച്ചു.

 

54,607 പരാതികളാണ് ഇന്നലെ വരെ വനം വകുപ്പിൽ ലഭിച്ചത്. 17,054 പരാതികൾ വനം- തദ്ദേശ-റവന്യു സംഘങ്ങളുടെ സംയുക്ത പരിശോധനയിൽ പരിഹരിച്ചു. പുതുതായി 75,5 00 ലധികം നിർമ്മിതികളാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേയിൽ നേരത്തെ കണ്ടെത്തിയിരുന്ന 49,330 നിർമ്മിതികൾക്ക് പുറമെയാണിത്. വരും ദിവസങ്ങളിലെ പരിശോധനയിൽ ഇവയുടെ എണ്ണം വർദ്ധിക്കുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here