കോഴിക്കോട്: വടകരയില്‍ പോലീസുകാരന് കുത്തേറ്റു.ഇന്നലെ അര്‍ദ്ധരാത്രിയില്‍ വടകരയ്ക്ക് സമീപം ഏറമാലയില്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അഖിലേഷിനാണ് കുത്തേറ്റത്. ഉത്സവ പറമ്പില്‍ ചീട്ടുകളി നടന്നിരുന്നു. ഈ സംഘത്തെ പിടികൂടാന്‍ അഖിലേഷ് അടക്കമുള്ള പോലീസ് സംഘം ശ്രമിച്ചു. ഇതിനിടയില്‍ ചീട്ടുകളി സംഘത്തിലെ ഒരാള്‍ കത്തികൊണ്ട് അഖിലേഷിന്റെ തുടയ്ക്കിട്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കുകളാണ് അഖിലേഷിനുള്ളതെന്ന് പോലീസും ആശുപത്രി അധികൃതരും അറിയിച്ചു. അക്രമ ശേഷം പ്രതി കടന്നു കളഞ്ഞെങ്കിലും പോലീസ് ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

വടകരയക്ക് പിന്നാലെ തൃശൂര്‍ ചെന്ത്രാപ്രിന്നിയിലും മറ്റൊരു അക്രമ സംഭവം നടന്നു. അക്രമത്തില്‍ ചെന്ത്രാപ്പിന്നി എസ്.എന്‍ വിദ്യാഭവന്
സമീപം മുറ്റിച്ചൂര്‍ വീട്ടില്‍ അഖില്‍(32) എന്ന യുവാവിന് കുത്തേറ്റു. ഇന്നലെ അര്‍ധരാത്രി 12.30 ക്ക് ചെന്ത്രാപ്പിന്നി കണ്ണംപുള്ളപ്പുറത്ത് തൈപ്പൂയ്യാഘാഷത്തിനിടയില്‍ ആണ് അക്രമം ഉണ്ടായത്. തലയ്ക്കും വയറിനും കുത്തേറ്റ അഖില്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് അഖിലിനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here