ന്യുഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. അഭയ കേസില്‍ കന്യകാത്വ പരിശോധന നടത്തിയ സിബിഐ നടപടിക്കെതിരെ കേസിലെ പ്രതികളില്‍ ഒരാളായ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കേസിലെ ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സി.സെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും കോടതി.

പരിശോധനയ്‌ക്കെതിരെ 2008ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സുപ്രീം കോടതിയുടെ മൂന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിമിനല്‍ കേസ് പ്രതിയാണെന്ന മാനദണ്ഡം കന്യകാത്വ പരിശോധനയ്ക്ക് കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

 

കന്യാകാത്വ പരിശോധന നടത്തിയ സിബിഐ നടപടിക്കെതിരെ സി.സെഫി മനുഷ്യാകവകാശ കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here