പുറത്തു വന്ന ചാറ്റുകളില്‍ രവീന്ദ്രന്‍ സ്വപ്‌നയോട് അശ്ലീല ചുവയോട് സംസാരിക്കുമ്പോഴും രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതല്ല സ്വപ്‌നയുടെ മറുപടികള്‍

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ സ്വപ്‌നയ്ക്ക് അയച്ച അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകള്‍ പുറത്ത്. ദുബായിലെ റെഡ്ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നഷ്ടപെട്ടന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ ഫോണ്‍ വഴി ആശയവിനിമയം നടന്നിരുന്നു എന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്ത വരുന്ന ചാറ്റുകള്‍ സൂചിപ്പിക്കുന്നത്.

പുറത്തു വന്ന ചാറ്റുകളില്‍ രവീന്ദ്രന്‍ സ്വപ്‌നയോട് അശ്ലീല ചുവയോട് സംസാരിക്കുമ്പോഴും രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതല്ല സ്വപ്‌നയുടെ മറുപടികള്‍ . എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. നാല് തവണ നോട്ടീസ് നല്‍കിയിട്ടും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ രവീന്ദ്രന്‍ തയ്യാറായിരുന്നില്ല . ഇത്തവണ ഹാജരാകാന്‍ അമാന്തിച്ചാല്‍ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം.

LEAVE A REPLY

Please enter your comment!
Please enter your name here