തിരുവനന്തപുരം : മകന്‍ അനില്‍ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ വേദനയുണ്ടെന്നും അനിലിന്റെ തീരുമാനം തെറ്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണി. അനിലിനെ സംബന്ധിക്കുന്ന ചോദ്യങ്ങളോടുള്ള തന്റെ ആദ്യത്തെയും അവസാനത്തേയും പ്രതികരണമാണിതെന്ന് വികാരാധീനനായി ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും അപകടത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി. ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും ആന്റണി പറഞ്ഞു. അവസാന ശ്വാസംവരെ ബിജെപിയുടേയും ആര്‍എസ്എസിന്റേയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവുംവേണ്ട.
എന്റെ കൂറ് എല്ലാ കാലത്തും നെഹ്റു കുടുംബത്തോടൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എകെ ആന്റണി സംസാരിച്ചത്. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയില്‍ ചേര്‍ന്ന തന്റെ തീരുമാനം പിതാവിനെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ അദ്ദേഹം പറയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഉപ്പോള്‍ ഉള്ളതെന്നും അനില്‍ ആന്റണി പ്രതികരിച്ചു.