* കട്ടപ്പന. ഇടുക്കി.മാങ്കുളത്ത് വർഷത്തിൽ ലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തുവരുന്ന പാതാള തവളയെ മൂന്നാർ മാങ്കുളം ആനക്കുളത്ത്എന്നി പ്രദേശത്ത് കണ്ടെത്തി .വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകൾ പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താന് ഉള്ളത്. നാസികബട്രാക്കസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം . വർഷത്തിലൊരിക്കൽ മാത്രം പുറത്തുവരുന്നതുകൊണ്ടാണ് ഇവയെ പാതാള തവള എന്ന പേരിലും അറിയപ്പെടുന്നത് .364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇവ മുട്ടയിടുന്നതിനായാണ് വർഷത്തിൽ ഒരു ദിവസം മാത്രം പുറത്തുവരുന്നത്. പുഴകൾ, അരുവികൾ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയിൽ ജീവിക്കുന്ന ഇവയുടെ ആഹാരം മണ്ണിരയും ചിതലുകളും ഉറുമ്പുകളും ചെറിയ പ്രാണികളുമാണ് .
വനംവകുപ്പിന്റെയും മറ്റും ശുപാർശ പ്രകാരം പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ചെറിയ കൈകാലുകളുള്ള ഈ തവളയ്ക്ക് ഇരുണ്ട നിറമാണ്. ഏകദേശം ഏഴ് സെന്റീമീറ്റർ നീളമുള്ള ഇവയുടെ ശരീരം ഊതിവീർപ്പിച്ചപോലെയാണ്. മൂക്ക് കൂർത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കൻ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ കാലുകളും കൈകളും മണ്ണ് കുഴിക്കാൻ തവളയെ സഹായിക്കുന്നു. ചെറിയ പിൻകാലുകളായതിനാൽ മറ്റ് തവളകളെ പോലെ ഇതിന് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിക്കാൻ സാധിക്കില്ല.