മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അധിക്ഷേപം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. ഇരിക്കുന്ന പദവിക്ക് ചേരാത്ത വാക്കുകളാണ് ദത്തന്‍ ഉപയോഗിച്ചത്. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാതയാണ് ദത്തനും പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മാധ്യമപ്രവർത്തകർ വിമർശനത്തിന് അധീതരല്ലെന്നും അന്തസും അഭിമാനവും കാത്തുസൂക്ഷിച്ച് ജോലിചെയ്യണമെന്നും പി.ജയരാജൻ പറഞ്ഞു. ദത്തന്റെ പരാമർശം പൂർണമായും കേട്ടിട്ടില്ലെന്നും പി.ജയരാജൻ കോഴിക്കോട്ട് പറഞ്ഞു.