അബിഗേലിനെ കാറില്‍ കയറ്റിയ ഉടന്‍ കരഞ്ഞെന്നും പ്രതികളിലൊരാള്‍ വായ് പൊത്തിപ്പിടിച്ചെന്നും എഡിജിപി എം.ആര്‍.അജിത് കുമാര്‍. പിന്‍സീറ്റില്‍ കിടത്തി ഒരു കെട്ടിടത്തിലെത്തിച്ചു, ഭക്ഷണം നല്‍കി. ഇന്ന് ഒരു നീല വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തെത്തിച്ച് ഒാട്ടോയില്‍ കയറ്റി. കുട്ടി ഷോക്കില്‍നിന്ന് പൂര്‍ണമായി മുക്തയായിട്ടില്ലെന്നും വൈദ്യപരിശോധന തുടരുന്നെന്നും എഡിജിപി പറഞ്ഞു.

കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയത് ആശ്വാസകരമായ കാര്യമെന്ന് എഡിജിപി . ജനങ്ങളും മാധ്യമങ്ങളും അതിന് സഹായിച്ചു. ജനങ്ങള്‍ ഉള്‍പ്പെടെ തിരച്ചിലിന് ഇറങ്ങിയതോടെ പ്രതികള്‍ക്ക് വേറെവഴിയില്ലാതെയായെന്നും എഡിജിപി കൊല്ലത്ത് പറഞ്ഞു.

അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ നിരീക്ഷണത്തിലാണെന്നും എഡിജിപി പറഞ്ഞു. പരവൂര്‍ സ്വദേശിയായ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുണ്ടറ കുഴിയം സ്വദേശിയായ അന്‍പത്തിയഞ്ചുകാരനും അന്വേഷണ പരിധിയിലുണ്ട്. ഓയൂര്‍ പ്രദേശത്തു തന്നെയുള്ളവരാകാം പ്രതികളെന്ന് എഡിജിപി സൂചന നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here