തൃശൂരില്‍ ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും ടിടിഇക്ക് നേരെ ആക്രമണം. ജനശതാബ്ദി എക്സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞ ടിടിഇ ജയ്സനെ ഭിക്ഷക്കാരന്‍ മുഖത്തടിച്ചു. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്റ്റേഷനില്‍ മറഞ്ഞ അക്രമിയെ ഇനിയും പിടികൂടാനായില്ല.

ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ജനശതാബ്ദി എക്സ്പ്രസില്‍വെച്ച് ജയ്സണ്‍ ട്രെയിനിനുള്ളിലെ അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്. ആ ട്രെയിന്‍ തിരുവനന്തപുരതെത്തി ഇന്ന് രാവിലെ കോഴിക്കേട്ടേക്കുള്ള മടക്കയാത്രക്കിടെ ജയ്സന്‍ ആക്രമിക്കപ്പെട്ടു. ടിക്കറ്റില്ലാതെ ട്രെയിനിലേക്ക് കയറിയയാളെ തടഞ്ഞതായിരുന്നു പ്രകോപനം. ആദ്യം തുപ്പി പിന്നെ കയ്യേറ്റം. ട്രെയിനിലുണ്ടായിരുന്നവര്‍ പ്രതികരിക്കും മുന്‍പ് അക്രമി ഓടിമറഞ്ഞു.

അക്രമിയെ ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ എണ്‍പതിലേറെ സിസിടിവികളില്‍ എവിടെയും അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്നാണ് വിശദീകരണം. അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്സന്‍ എറണാകുളത്തെത്തി ചികിത്സതേടി. ജീവനക്കാരില്‍ ഒരാള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും ട്രെയിനുള്ളിലെ സുരക്ഷാസംവിധാനങ്ങള്‍ പേരിനെങ്കിലും മെച്ചപ്പെടുത്താന്‍ റെയില്‍വെ തയാറാകുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.

LEAVE A REPLY

Please enter your comment!
Please enter your name here