വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റില്‍ ഗള്‍ഫ് മലയാളിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജാണ് പ്രതി. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശൈലജയ്ക്കെതിരായ വ്യാജ പ്രചാരണത്തില്‍ ന്യൂമാഹി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ അസ്ലമിനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലാണ് വ്യാജ പ്രചാരണം നടത്തിയത്. ശബ്ദസന്ദേശം അസ്‌ലമിന്റേത് ആണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ സൈബർ പൊലീസിന് കൈമാറി. തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുവെന്നും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കെ.കെ ശൈലജ പരാതി നല്‍കിയിരുന്നു.