സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണി. കണ്ണൂര്‍ ടൗണ്‍ സിഐക്ക് കത്ത് വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഒരു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. പൊതുപരിപാടിക്കിടയില്‍ ആക്രമിക്കുമെന്നാണ് സന്ദേശം. ‘കീപ്പര്‍ ഓഫ് ദ ഓര്‍ഡര്‍’ എന്ന പേരില്‍ കണ്ണൂര്‍ ടൗണ്‍ സിഐക്ക് ലഭിച്ച കത്തിലാണ് ഒരു മാസത്തിനുള്ളില്‍ പി ജയരാജനെ വധിക്കുമെന്ന പരാമര്‍ശമുള്ളത്. കത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ ഐഎസിനെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നും പി ജയരാജന് വധഭീഷണി ഉയര്‍ന്നിരുന്നു.ഹെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് അന്ന് ഭീഷണി കത്ത് ലഭിച്ചത്. ജില്ലയിലെ അക്രമങ്ങള്‍ക്ക് കാരണം പി. ജയരാജനാണെന്നും പൊതുപരിപാടികളില്‍ ജയരാജന് നല്‍കുന്ന സുരക്ഷ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പൊലീസുകാര്‍ക്ക് പരുക്കുപറ്റാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു.

മുന്‍പും ജയരാജന് ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്. ഐഎസിനെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് അവസാനമായി ഭീഷണിക്കത്ത് ലഭിച്ചത്. ഹെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ജയരാജന് അന്ന് ഭീഷണി കത്ത് ലഭിച്ചത്.”ഐഎസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇനി വലിയ വായില്‍ പറയാന്‍ അനുവദിക്കില്ല” കത്തില്‍ പറയുന്നു.

മൂന്നു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും ഇത് ആര്‍എസ്എസ്സുകാര്‍ പറയുന്നത് പോലെയല്ല എന്നും വളരെ ദൂരെ നിന്നും നെഞ്ചുങ്കൂട് തകര്‍ത്ത് കളയും, ഞങ്ങളുടെ കയ്യില്‍ എകെ 47 തോക്കുകള്‍ ഉണ്ട്. ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം ആണ് എന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്ന് കഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here