സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഇരുവര്‍ക്കും മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പൊരുമ്പാവൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിലെ മറ്റു പ്രതികളായ നടി ശാലുമേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനെയും കോടതി വെറുതെ വിട്ടു.