ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് തന്നെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് ലക്ഷ്മി നായര്‍. തന്നെ മാറ്റിയതിനെതിരെ ഒരുവിധത്തിലുള്ള നിയമനടപടിക്കുമില്ലെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.

മാനേജ്‌മെന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിക്കില്ല, മാനേജ്‌മെന്റ് എടുത്ത എല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നു. അക്കാദമിയുടെ കീഴിലുള്ള ലോ റിസര്‍ച്ച് സെന്ററില്‍ നിയമന ഉത്തരവ് ലഭിച്ചാല്‍ ചുമതലയേല്‍ക്കും.

എല്ലാം കരാറില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രവര്‍ത്തിക്കും. താന്‍കൂടി അറിഞ്ഞാണ് കരാര്‍ ഉണ്ടാക്കിയത്. രേഖാമൂലം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ 17 ഉറപ്പുകളില്‍ ഒന്നിനെതിരെയും നിയമനടപടിക്കില്ലെന്ന് ലക്ഷ്മിനായര്‍ അറിയിച്ചു. അറിയാതെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. അച്ഛന്‍ പറയുന്നത് പോലെ പ്രവവര്‍ത്തിക്കും. ലക്ഷ്മി നായര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here