കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊന്ന സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്്‌സ്ബുക്ക പേജ്. സൈബര്‍ ഇടത്തിലെ സിപിഎമ്മിന്റെ കടുത്ത പ്രചാരകനായ ആകാശിന്റെ സുഹൃദ്പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ വരെയുണ്ട് .

ടിപി വധക്കേസില്‍ കൊടിസുനി അറസ്റ്റിലായതിന് പിന്നാലെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ആകാശിന്റെ പാര്‍ട്ടിക്കൂറു തെളിയിക്കുന്ന ആയിരക്കണക്കിന് പോസ്റ്റുകള്‍ വേറെയുമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട ദിവസം ആകാശ് കുറിച്ചത് ഇങ്ങനെ. ശരിയാണ്, കതിരൂരില്‍ ഒരു വര്‍ഗീയവാദി കൊല്ലപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി ജയരാജനെ ആക്രമിച്ചതിന് തിരിച്ചടിയാണ് ഇതെന്ന വ്യക്തമായ സൂചനയും ഈ പോസ്റ്റിലുണ്ട്. സിപിഎമ്മുകാര്‍ പ്രതികളായ കേസിലെല്ലാം കൊലപാതകികളെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ സജീവമായിരുന്നു ആകാശ്. പ്രതികളുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുമ്പോഴും െഫയ്്‌സ്ബുക്കിലെ ആകാശിന്റെ സുഹൃദ് പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി.ശിവദാസന്‍ ഉള്‍പ്പെടെയുളളവരുണ്ടെന്ന വസ്തുത ബാക്കിയാകുന്നു.

ചില പോസ്റ്റുകളില്‍ പി.ജയരാജനടക്കമുളള മുതിര്‍ന്ന നേതാക്കളെ ടാഗ് ചെയ്തിട്ടുമുണ്ട് ആകാശ്. കണ്ണൂര്‍ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള മാധ്യമവാര്‍ത്തകളോടുള്ള അസഹിഷ്ണുതയും ഈ പോസ്റ്റുകളില്‍ പ്രകടമാണ്. ആര്‍എസ്എസിനെതിരായ സിപിഎം പ്രകടനത്തില്‍ ആകാശ് മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങളും പാര്‍ട്ടി ബന്ധത്തിന് മറ്റൊരു െതളിവായി.

എല്ലാത്തിനുമുപരി, ഷുഹൈബ് വധക്കേസിലെ അറസ്റ്റിന് ശേഷവും സിപിഎം പ്രവര്‍ത്തകര്‍ ആകാശിന്റെ പേജിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here