കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് സ്റ്റേ. പി.ജെ ജോസഫിെൻറ ഹരജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.
വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നായിരുന്നു പി. ജെ ജോസഫ് വാദിച്ചിരുന്നത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നതിന് മാറ്റിവെച്ചു. പാർട്ടി ഭരണ ഘടന അനുസരിച്ച് താനാണ് വർക്കിങ് ചെയർമാൻ എന്ന് പി.ജെ ജോസഫ് കോടതിയിൽ വാദിച്ചു.
450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫിെൻറ ഹർജിയിൽ പറയുന്നു.