തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. ഗ്രാമപഞ്ചായത്തുകളിൽ 331ൽ യു.ഡി.എഫും 387ൽ എൽ.ഡി.എഫും മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 29 പഞ്ചായത്തുകളിൽ മുന്നിലുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും മൂന്ന് വീതം കോർപറേഷനുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുൻസിപ്പാലിറ്റികളിൽ 39 സീറ്റുകളിൽ എൽ.ഡി.എഫും 37 സീറ്റുകളിൽ എൽ.ഡി.എഫും മുന്നിലാണ്. ബ്ലോക്ക് പഞ്ചായത്ത്: യു.ഡി.എഫ് -55, എൽ.ഡി.എഫ് -93, എൻ.ഡി.എ -2, മറ്റുള്ളവർ -0. ജില്ല പഞ്ചായത്ത്: യു.ഡി.എഫ് -3, എൽ.ഡി.എഫ് -11.

ആർ.എം.പി ശക്തികേന്ദ്രമായ വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് മൂന്ന് സീറ്റിൽ ജയിച്ചു. യു.ഡി.എഫ് ഒരിടത്തും വിജയിച്ചു. കണ്ണൂർ കോർപറേഷനിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു.

കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് മേയർ സ്ഥാനാർഥി തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ എൻ. വേണുഗോപാലാണ് തോറ്റത്. എൻ.ഡി.എക്കാണ് ഇവിടെ ജയം. ബി.ജെ.പി സ്ഥാനാർഥി ഒരു വോട്ടിനാണ് ജയിച്ചത്.

പാലായിൽ ഫലമറിഞ്ഞ ഒമ്പതിൽ ഏഴ് സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. മൂന്നിടത്ത് കേരള കോൺഗ്രസ് എമ്മിനാണ് ജയം.

എറണാകുളം കിഴക്കമ്പലത്ത് മൂന്ന് വാർഡുകളിൽ ട്വന്‍റി-20 ജയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫും എൻ.ഡി.എയുമാണ് നേർക്കുനേർ പോരാട്ടം. എൽ.ഡി.എഫ് -16, എൻ.ഡി.എ -14. യു.ഡി.എഫ് നാല് സീറ്റുകളിൽ മാത്രമാണ് മുമ്പിലുള്ളത്.

244 വോെട്ടണ്ണൽ കേന്ദ്രങ്ങളിലാണ് കൗണ്ടിങ് തുടരുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂർത്തിയാകും. ഉച്ചയോടെ നഗരസഭകൾ അടക്കം മുഴുവൻ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്.

സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഏതാനും വാർഡുകളിൽ വോെട്ടടുപ്പ് നടന്നിട്ടില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,967, 152 ബ്ലോക്കുകളിലായി 2076, 14 ജില്ല പഞ്ചായത്തുകളിലായി 331, 86 മുനിസിപ്പാലിറ്റികളിലായി 3078 ( ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഇതിൽ ഉൾപ്പെടുന്നില്ല) ആറ് കോർപറേഷനുകളിലായി 414 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം. മത്സരിച്ചത് 74,899 സ്ഥാനാർഥികൾ.

ജില്ലകളിലെ കൗണ്ടിങ് കേന്ദ്രങ്ങൾ: തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- ഏഴ്, കണ്ണൂര്‍- 20, കാസർകോട് – ഒമ്പത്.

 

LEAVE A REPLY

Please enter your comment!
Please enter your name here