ദുബൈ: ഇന്ത്യയിലേക്ക് മടങ്ങുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ഇരട്ട കോവിഡ് പരിശോധന വേണമെന്ന കേന്ദ്രസർക്കാറിെൻറ പിടിവാശിക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം തുടരുന്നു. വിവിധ പ്രവാസി സംഘടനകൾ സംസ്ഥാന- കേന്ദ്രസർക്കാറുകൾക്ക് കത്തയച്ചു.

വിവിധ രാജ്യങ്ങളിൽ നിന്ന് നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയ പ്രവാസികൾ ബുധനാഴ്ചയും പ്രതിഷേധമുയർത്തി. കൈയിൽ ഇന്ത്യൻ കറൻസിയില്ലാത്തതിനാൽ വിമാനത്താവളത്തിൽ കുടുങ്ങിയവരുമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാൽ വിമാനത്താവളത്തിലേക്ക് കുടുംബക്കാരോ സുഹൃത്തുക്കളോ വരാത്തതിനാൽ ഇവർക്ക് പണത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്കാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്.

ഉദ്യോഗസ്ഥർ നിർദേശിക്കുന്നതനുസരിച്ച് ഓരോ ലാബുകളുടെയും കാബിനിലെത്തിയാണ് പരിശോധന നടത്തുന്നത്. ഇതിൽ ഇടപെടാനോ നിരക്ക് കുറക്കാനോ സംസ്ഥാന സർക്കാറിന് കഴിയാത്തതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

പ്രവാസികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം -വഫ

ദുബൈ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികൾ വീണ്ടും പണം മുടക്കി ടെസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ ജോലിയിലും മറ്റും ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികളുടെ ദുരിതം വീണ്ടും വർധിപ്പിക്കുെമന്നും ജനദ്രോഹ നടപടിയിൽ നിന്നും കേന്ദ്ര, കേരള സർക്കാറുകൾ ഉടൻ പിന്മാറണമെന്നും വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷൻ (വഫ) യു.എ.ഇ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വീണ്ടും എടുക്കുന്ന പി.സി.ആർ ടെസ്റ്റുകളുടെ ചെലവുകൾ സർക്കാർ വഹിക്കണം. ഒരു നിയന്ത്രണവുമില്ലാതെ നാട്ടിൽ എല്ലാ ജനങ്ങളും ഒത്തുകൂടുകയും രാഷ്ട്രീയ കക്ഷികൾ വൻറാലികൾ സംഘടിപ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രവാസികൾക്ക് മാത്രമായുള്ള ഇത്തരം നിയന്ത്രണങ്ങൾ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയതായി വഫ യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എൻ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി അബ്ദു സമദ് പക്കിയൻ എന്നിവർ അറിയിച്ചു.

ഇതു പ്രവാസി ദ്രോഹം –അക്കാഫ്

ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലും പണം ഈടാക്കി കോവിഡ് പരിശോധന നടത്തുന്നത് പ്രവാസി ദ്രോഹ നടപടിയാണെന്ന് കോളജ് അലുമിനികളുടെ കൂട്ടായ്മയായ അക്കാഫ് ആരോപിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ഇരട്ടിദുരിതം സമ്മാനിക്കുന്ന നടപടിയാണിത്. ഇതു തിരുത്താൻ സർക്കാർ തയാറാകണമെന്നും അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പൊതുതാൽപര്യ ഹരജി നൽകും –അഡ്വ. ഹാഷിക്

ദുബൈ: പ്രവാസികളോട് വിവേചനപരമായി പെരുമാറുന്നതിനെതിരെ പൊതുതാൽപര്യ ഹരജി നൽകുമെന്ന് ലോക കേരള സഭ അംഗവും ഒ.ഐ.സി.സി േഗ്ലാബൽ സെക്രട്ടറിയുമായ അഡ്വ. ഹാഷിക് പറഞ്ഞു. പ്രവാസികളിൽ നിന്ന് ഭീമമായ തുക പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. പലതവണ ടെസ്റ്റ് നടത്തുന്നതിെൻറ ചെലവ് പ്രവാസികളിലേക്ക് അടിച്ചേൽപിക്കുകയാണ്. നാട്ടിലെത്തിയ ശേഷമുള്ള രണ്ട് പരിശോധനകളുടെയും ചെലവ് സർക്കാർ വഹിക്കണം. കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ തലയിൽ ഭാരിച്ച ചെലവ് കെട്ടിവെക്കരുത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും കത്തയച്ചതായും ഹാഷിഹ് പറഞ്ഞു.

പണം നൽകിയുള്ള പരിശോധന പിൻവലിക്കണം –കെ.വി. ഷംസുദ്ദീൻ

ദുബൈ: വിമാനത്താവളങ്ങളിൽ പണം നൽകിയുള്ള കോവിഡ് പരിശോധന അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായി പ്രവാസി ബന്ധു വെൽഫയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ അറിയിച്ചു. പ്രവാസികൾക്ക് എല്ലാ കാലവും പിന്തുണ നൽകുന്ന സംസ്ഥാനമാണ് കേരളം. ഈ വിഷയത്തിലും സർക്കാർ അനുഭാവപൂർണമായ നടപടി കൈക്കൊള്ളണം. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ദുരിതമനുഭവിച്ച ശേഷം നാട്ടിലെത്തുന്ന പ്രവാസികൾക്ക് അധികഭാരമാണ് കോവിഡ് പരിശോധന നിരക്ക്. ബിസിനസ് തകർന്നും ശമ്പളം വെട്ടിക്കുറച്ചും ജോലി നഷ്ടപ്പെട്ടും നാട്ടിലെത്തുന്ന പ്രവാസികളുടെ മേൽ അധികഭാരം കെട്ടിവെക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

പ്രവാസി ലീഗല്‍ സെല്‍ കോടതിയിലേക്ക്

റാസല്‍ഖൈമ: ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ദുരിതപൂര്‍ണമായ യാത്രാ നിബന്ധനയെ ചോദ്യംചെയ്ത് പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) കേരള ഹൈകോടതിയിലേക്ക്്. നിബന്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കിയതായി പി.എല്‍.സി േഗ്ലാബല്‍ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം വാർത്തക്കുറിപ്പില്‍ അറിയിച്ചു. പ്രവാസി സംഘടനകള്‍ ഒന്നടങ്കം ജനദ്രോഹപരാമയ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തിട്ടും അധികാരിവര്‍ഗം നടപടി പിന്‍വലിക്കാന്‍ തയാറാകാത്തത് ഖേദകരമാണെന്ന് പി.എല്‍.സി യു.എ.ഇ കണ്‍ട്രി ഹെഡ് ശ്രീധരന്‍ പ്രസാദ് അഭിപ്രായപ്പെട്ടു. വാക്സിനേഷന്‍ നടത്തി നാട്ടിലിറങ്ങുന്നവരും ക്വാറൻറീന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധന. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പ്രവാസികള്‍ക്കുമേല്‍ അനീതി നിറഞ്ഞ സര്‍ക്കാര്‍ നടപടികളെ പരമോന്നത നീതിപീഠം നീതിപൂര്‍വകമായ ഉത്തരവുകളിലൂടെ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പി.എല്‍.സി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഇത് പ്രവാസികളുടെ പോക്കറ്റടി –റാക് കേരള സമാജം

റാസല്‍ഖൈമ: പ്രവാസികള്‍ക്കുമേല്‍ ദുരിതപൂര്‍ണമായ യാത്രാനിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് റാക് കേരള സമാജം പ്രസിഡൻറ് നാസര്‍ അല്‍ദാന ആവശ്യപ്പെട്ടു. നാടിെൻറ സര്‍വതോമുഖമായ വികസനത്തിന് പ്രവാസികളുടെ പണവും പിന്തുണയും തേടുന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രതിഷേധം ഉയരണം. നെഗറ്റിവ് സാക്ഷ്യപത്രവുമായി വിമാനം കയറി മണിക്കൂറുകള്‍ക്കുശേഷം പണം മുടക്കി വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധന പ്രവാസികള്‍ക്കുനേരെയുള്ള പോക്കറ്റടിയായേ കാണാൻ കഴിയൂവെന്നും നാസര്‍ അഭിപ്രായപ്പെട്ടു.

പുതിയ നയം തിരുത്തണം -ഐ.സി.എഫ്

അബൂദബി: വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന ആളുകൾ പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്നും ചിലവ് സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിെൻറ പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗൾഫ് കൗൺസിൽ കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തീക ബുദ്ധിമുട്ടുമായി നാട്ടിലേക്ക് വരുന്നവർക്ക് പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തുള്ള മിക്ക വിമാനത്താവളങ്ങളിലും ടെസ്റ്റുകൾ സൗജന്യമായിരിക്കേ ഇവിടെ ചിലവ് സ്വന്തം പൗരന്മാർ ആളുകൾ വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്. ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here