കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുപ്പര്‍സ്റ്റാര്‍ ദിലീപിന്റെ രണ്ടാംഭാര്യ കാവ്യാമാധവനെ ചോദ്യംചെയ്ത പോലീസിന് ലഭിച്ചത് കണ്ണീരില്‍ കുതിര്‍ന്ന നിലവിളികള്‍ മാത്രം. ദിലീപ് പാവമാണെന്നും സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മാത്രമാണ് അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ കാവ്യ പറഞ്ഞത്. കാവ്യയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനാകാത്തതിനാല്‍ ആ വഴിക്കുള്ള അന്വേഷണം പോലീസ് ഏതാണ്ട് മരവിപ്പിച്ചമട്ടിലാണ്.

ആലുവ പരവൂര്‍ കവലയില്‍ ദിലീപിന്റെ തറവാട് വീട്ടിലായിരുന്നു എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കാവ്യയെ ചോദ്യംചെയ്തത്. ഉച്ചയോടെ എത്തിയ സംഘം അഞ്ച് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തു. . സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനില്‍ കുമാര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും സ്ഥാപനത്തില്‍ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നല്‍കി. സുനില്‍ ലക്ഷ്യയിലെത്തിയതിന്റെ ദൃശ്യങ്ങളക്കം കാണിച്ചായിരുന്നു ചോദ്യം ചെയ്യലലില്‍ കാണിച്ചെന്നാണ് അറിയുന്നത്. ഗൂഡാലോചനയില്‍ ജയിലില്‍ കഴിയുന്ന കാവ്യയുടെ ഭര്‍ത്താവ് ദിലീപിന്റെ ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ കാരണങ്ങളും ഇതില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഏതെങ്കിലും പങ്കുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് ചോദിച്ചു. താനും ദിലീപുമായുള്ള ബന്ധം നടിക്ക് അറിയിമായിരുന്നുവെന്നും ഇതിന്റെ പേരില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നടി സമ്മതിച്ചതായും അറിയുന്നു. നേരത്തെ ഇത്തരം ബന്ധം നിഷേധിക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ദിലീപിനെ സംബന്ധിച്ച് ഈ മൊഴി നിര്‍ണ്ണായകമാണ്.
അതേസമയം കേസിനെക്കുറിച്ച് എല്ലാം അറിയുന്ന ആളായ, ദിലീപിന്റെ മാനേജര്‍ സുനില്‍രാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണു പൊലീസിനു വിവരം ലഭിച്ചത്. ഈ പ്രദേശത്തു മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരില്‍ തമ്പടിക്കുന്നുണ്ട്.

കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പങ്കാളിയാണെന്നു പൊലീസ് സംശയിക്കുന്ന സഹായി സുനില്‍രാജ് (അപ്പുണ്ണി) ഒളിവില്‍ പോയതു കേസിന്റെ തുടരന്വേഷണങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാല്‍ പ്രതികള്‍ക്കെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു സൂചന.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയല്‍വാസികളോടും വളരെ നല്ലരീതിയിലാണു സുനില്‍ പെരുമാറിയത്. ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും ഇയാള്‍ വളരെ അടുപ്പത്തോടെ പെരുമാറി. ‘സുനിക്കുട്ടന്‍’ എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമാണു നടന്നതെന്നാണു വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞതെന്നാണു സൂചന.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍!ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമര്‍ശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here