ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ കാണാതായ പാസഞ്ചർ വിമാനം കടലിൽ വീണതെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ജക്കാർത്തയിൽ നിന്നും പുറപ്പെട്ട ശ്രീവിജയ എയർലെെൻസിന്റെ എസ്.ജെ 182 വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാണാതായത്.
പറന്നുയർന്ന് പതിനായിരം അടി മുകളിലെത്തി മിനിട്ടുകൾക്ക് ഉള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. വിമാനത്തിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം കടലിൽ വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.