ന്യൂഡല്‍ഹി: ചൈനയുടെയും പാക്കിസ്ഥാന്‍റെയും ഭീകരവാദ നിലപാടുകള്‍ക്കെതിരെ യുഎന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകാതിരിക്കാന്‍ വേണ്ടിയെങ്കിലും ഭീകരവാദത്തെ പ്രതിരോധിക്കണമെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു.

ചൈനയും പാക്കിസ്ഥാനും ഇടപ്പെട്ട് യുഎന്നിന്‍റെ ഭീകരവിരുദ്ധനടപടികള്‍ പതിവായി തടയുന്ന സാഹചര്യത്തിലാണ് ജയ്ശങ്കറിന്‍റെ പ്രതികരണം. ഭീകരരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് സ്വന്തം താത്പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ സാധിക്കില്ലെന്ന സത്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരസംഘടനങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തികൊണ്ടാണ് ഭീകരവാദത്തോട് യുഎന്‍ പ്രതികരിക്കുന്നത്. യുഎന്‍എച്ച്‌സി 1267 ഉപരോധത്തെ രാഷ്ട്രീയവത്കരിക്കുന്നവര്‍ സ്വയം കെണിയൊരുക്കുകയാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. 

പാക് കേന്ദ്രീകൃത ഭീകരവാദ ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍പെടുത്താന്‍ യുഎസും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ ശക്തമായ നീക്കം നടത്തിയെങ്കിലും യുഎന്നിലെ സ്ഥിര അംഗമായ ചൈന വീറ്റോ അധികാരമുപയോഗിച്ച് ഇത് തടഞ്ഞിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ അടുത്തയിടെ ഇന്ത്യയും അമേരിക്കയും നടത്തിയ നീക്കവും ചൈന ഇടപെട്ട് തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here