ബാഗ്ദാദ്: വെള്ളവും ഭക്ഷണവും ലഭിക്കാതെ മൂന്നുദിവസം കൊടുംപട്ടിണിയായ അവള്‍ക്കു മുമ്പില്‍ ഐഎസ് ഭീകരര്‍ ചോറും ഇറച്ചിയും വെച്ചു. ആര്‍ത്തിയോടെ അവള്‍ അതു ഭക്ഷിച്ചു തീര്‍ന്നപ്പോള്‍ ആ മഹാപാപത്തിന്റെ കഥ ആ അമ്മയ്ക്കു മുമ്പില്‍ നിന്ന് അവര്‍ ആവര്‍ത്തിച്ചു. ചോറിനൊപ്പം നല്‍കിയ ഇറച്ചിയിലെ മാംസം അവള്‍ പ്രസവിച്ച കുഞ്ഞിന്റേതാണ്. അവളെ ലൈംഗിക അടിമയാക്കുന്നതിനു മുമ്പ് അവളില്‍ നിന്ന് ഐഎസ് ഭീകര്‍ തട്ടിയെടുത്ത ഒന്നരവയസ്സുകാരനെ കൊന്നുകറിവെച്ച് അവര്‍ അവന്റെ അമ്മയ്ക്കു നല്‍കി.

അറിയാതെയാണെങ്കിലും കൊടുംപാപത്തില്‍ പങ്കാളിയാവേണ്ടി വന്ന അമ്മയുടെ നിസ്സഹായതയുടെ കഥ പുറംലോകമറിഞ്ഞത് ഒരു ടെലിവിഷന്‍ ഷോയിലൂടെയാണ്. ഇറാഖി എംപിയായ വിയാന്‍ടെക്ഹില്‍ ആണ് ഈജിപ്ഷ്യന്‍ ടിവിഷോയിലൂടെ ഒരു യസീദി സ്ത്രീ അനുഭവിച്ച കൊടുംദുരിതത്തിന്റെ കഥ വെളിപ്പെടുത്തിയത്. ഐഎസ് ഭീകരുടെ പിടിയില്‍ നിന്നു രക്ഷിച്ച ഒരു യസീദി അമ്മ പറഞ്ഞ ഹൃദയം തകര്‍ക്കുന്ന അനുഭവമെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വിറയ്ക്കുന്ന ശബ്ദത്തോടെ ഇടറുന്ന വാക്കുകളോടെ ഈ സംഭവം വിശദീകരിച്ചത്.

എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷത്തിനെതിരെ ഐഎസ് ഭീകരര്‍ ഈ കാട്ടാളത്തം കാട്ടുന്നത്?. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കുന്നതിലൂടെ അവര്‍ക്കെന്തു ലാഭമാണ് നേടാനുള്ളത്. ഈ മഹാപാപങ്ങള്‍ ചെയ്തുകൂട്ടുന്ന അവരെ അടിച്ചമര്‍ത്താന്‍ എന്തുകൊണ്ടാണ് ഇന്നും നമുക്കു കഴിയാത്തത് ക്ഷോഭത്താലും വേദനയാലും നിസ്സഹായതയാലും മനസ്സു വിറച്ച് അവര്‍ ചോദിക്കുന്നു.

പിന്നീടവര്‍ക്ക് പറയാനുണ്ടായിരുന്നത് ഒരു പത്തുവയസ്സുകാരിയുടെ കഥയായിരുന്നു. അച്ചന്റെയും അഞ്ചു സഹോദരിമാരുടെയും കണ്‍മുന്നില്‍വെച്ച് ഐഎസ് ഭീകരര്‍ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ഒരു പത്തുവയസ്സുകാരിയുടെ കഥ. ആ വനിതാ രാഷ്്ട്രീയ നേതാവിന്റെ ഓരോ വാക്കുകളും പൊള്ളുന്ന ഹൃദയത്തോടെ കേട്ട മാധ്യമപ്രവര്‍ത്തകന്റെ കണ്ണു പലകുറി നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here