ലണ്ടണ്‍: ജയിംസ് ബോണ്ട് കഥാപാത്രത്തെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.

1962ലെ ‘ഡോക്ടര്‍. നൊ’ എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോണ്‍ കോണറി ചലച്ചിത്ര ആസ്വാദകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഒട്ടേറെ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും കോണറി മികവ് തെളിയിച്ചു. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങളും ഷോണ്‍ കോണറി നേടിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here