അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പതറുന്നു. സന്ദര്‍ശകരുടെ 205 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 62. 2 ഓവര്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റിന് 154 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി ഋഷഭ് പന്തും ഒരു റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 205 റണ്‍സിന് 51 റണ്‍സ് പിന്നിലാണ് ഇന്ത്യ. സന്ദര്‍ശകരെ 205 റണ്‍സിന് എറിഞ്ഞൊതുക്കിയ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഇംണ്ട് പേസര്‍മാര്‍ പ്രഹരമേല്‍പ്പിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ കൂടാതെ നായകന്‍ വിരാട് കോഹ്‌ലിയും സംപൂജ്യനായാണ് മടങ്ങിയത്. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറിയുടെ പടിക്കല്‍ സ്‌റ്റോക്‌സിനു മുന്നില്‍ വീണു. ചേതേശ്വര്‍ പൂജാര(17 റണ്‍സ്), അജിങ്ക്യ രഹാനെ(27), രവിചന്ദ്രന്‍ അശ്വിന്‍(13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here