മുംബൈ: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 18 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി. 34 പന്തില്‍ ആറു സിക്സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രേ റസല്‍ 22 പന്തില്‍ നിന്ന് ആറു സിക്സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്തു.
വമ്പൻ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കോൽക്കത്ത തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), രാഹുല്‍ ത്രിപാഠി (8), ഓയിന്‍ മോര്ഗന് (7), സുനില്‍ നരെയ്ന് (4) എന്നിവർ വന്നത് പോലെ മടങ്ങിയതോടെ 5.2 ഓവറില്‍ അഞ്ചിന് 31 റൺസെന്ന നിലയിലേക്ക് കോൽക്കത്ത കൂപ്പകുത്തി.
ആറാം വിക്കറ്റിൽ റസൽ-ദിനേഷ് കാർത്തിക് സംഖ്യം ഒത്തുചേർന്നതോടെയാണ് കോൽക്കത്ത കളിയിലേക്ക് മടങ്ങിയെത്തിയത്. ഇരുവരും 81 റൺസ് കൂട്ടുകെട്ട് തീർത്തതോടെ ജയപ്രതീക്ഷ വന്നു. പന്ത്രണ്ടാം ഓവറില്‍ റസ്സലിനെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 24 പന്തിൽ 40 റൺസുമായി ദിനേഷ് കാർത്തികും മടങ്ങി.
എന്നാൽ നൈറ്റ് റൈഡേഴ്സ് പരുങ്ങലിലായി. എന്നാൽ പാറ്റ് കമ്മിൻസ് ക്രീസിലെത്തിയതോടെ കോൽക്കത്ത വീണ്ടും വിജയപ്രതീക്ഷയിലായി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞതോടെ കോൽക്കത്ത പരാജയത്തിലേക്ക് വീണു. ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.ടക്കം 25 റണ്‍സെടുത്തു.
ധോനി എട്ടു പന്തില്‍ നിന്നും ഒരു സിക്സും രണ്ടു ഫോറുമടക്കം 17 റണ്‍സെടുത്തു. നേരിട്ട ഒരു പന്തിൽ സിക്സർ നേടി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. വരുൺ ചക്രവർത്തിയും സുനിൽ നരൈനും ആന്ദ്രേ റസലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.