അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു് പത്തു വിക്കറ്റിന്റെ ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ ഇന്ത്യ 168/6(20), ഇംഗ്ലണ്ട് 170/0(16). 47 പന്തില്‍ 86 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സും 49 പന്തില്‍ 80 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പികള്‍. ഫൈനലില്‍ പാകിസ്താനെ ഇംഗ്ലണ്ട് നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയം നേടി. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാനമായി ഇത്തവണയും ഇന്ത്യയ്ക്ക് മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉയര്‍ത്താനായില്ല. രണ്ടാം ഓവറില്‍ കെഎല്‍ രാഹുലിനെ മടക്കിയ ക്രിസ് വോക്‌സ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

 

മൂന്നാം വിക്കറ്റില്‍ ഭേദപ്പെട്ട കൂട്ടുക്കെട്ടുയര്‍ത്തി ഹിറ്റ്മാനും കൊഹ്ലിയും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63), വിരാട് കോലി (40 പന്തിൽ 50) എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്.

LEAVE A REPLY

Please enter your comment!
Please enter your name here