ന്യൂയോർക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന സ്‌പേസ് എക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ബഹികാരാശത്തു നിന്നു തിരിച്ച നാസയുടെ രണ്ടു ബഹിരാകാശയാത്രികരും മെക്സികോ ഉള്‍ക്കടലിലാണ് ലാന്‍ഡ് ചെയ്തത്.മെയ് 30നാണ് ക്രൂഡ്രാഗണില്‍ നാസയുടെ ബോബ് ബെന്‍കനും ഡഗ് ഹാര്‍ലിയും ബഹിരാകാശത്തേക്ക് തിരിച്ചത്. രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
ഇപ്പോൾ ഇതാ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ സ്‌പേസ് കാപ്‌സ്യൂളിന്റെ ഒരു ഭാഗത്തിന് തകരാർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. രണ്ട് മാസത്തെ ദൗത്യത്തിന് ഇടയിൽ ചെറിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ട് തകരാറുകൾ ഉണ്ടായിരിക്കാമെന്ന് കരുതുന്നു.ടോസ്റ്റഡ് സ്‌പേസ് കാപ്‌സ്യൂള്‍ കമ്പനി വീണ്ടെടുത്ത് പഠിച്ച ശേഷം, പരിശോധകര്‍ ഇതിൽ തകരാറുകൾ കണ്ടെത്തി. ക്രൂ ഡ്രാഗണിന്റെ ഹീറ്റ് ഷീൽഡിലാണ് തകരാർ കണ്ടത്. ആ താപസംരക്ഷണ സംവിധാനം ബഹിരാകാശവാഹനത്തിന്റെ ചൂട് പ്രതിരോധശേഷിയ്ക്കായിയുള്ള ടൈലുകളുടെ ഒരു ശേഖരമാണ്. 3,500 ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്താന്‍ കഴിയുന്ന താപത്തെ വ്യതിചലിപ്പിച്ച് ആഗിരണം ചെയ്യുന്നതിലൂടെ ഇത് ക്രൂ ഡ്രാഗണിനെ സംരക്ഷിക്കുന്നു, അതേസമയം ബഹിരാകാശ കാപ്‌സ്യൂള്‍ ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ സൂപ്പര്‍ഹീറ്റ് പ്ലാസ്മ സൃഷ്ടിക്കുകയും ചെയ്യുന്നു.
ക്രൂ ഡ്രാഗണിനെ അതിന്റെ വലിയ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ‘ടെന്‍ഷന്‍ ടൈലുകൾക്ക്’ അടുത്താണ് തകരാർ കണ്ടെത്തിയത്. അപ്രതീക്ഷിത പ്രശ്നമുണ്ടായിട്ടും ബഹിരാകാശവാഹനവും സംഘവും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. ”എല്ലാ സമയത്തും ബഹിരാകാശയാത്രികര്‍ സുരക്ഷിതരായിരുന്നുവെന്നും, വാഹനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും,” സ്‌പേസ് എക്‌സ് വെസ് പ്രസിഡന്റ് കൊയിനിഗ്‌സ്മാന്‍ പറഞ്ഞു.