ഈ നോവലിന്റെ പേര് കേള്‍ക്കുമ്പോള്‍ ആരും ഞെട്ടി തെറ്റിധരിക്കേണ്ടതില്ല. ആടുജീവിതം അമേരിക്കയിലോ? ഡോളര്‍ മരത്തില്‍ നിന്നുകുലുക്കി പറിക്കുന്ന നാട്ടിലോ എന്നും ചോദിക്കേണ്ടതില്ല. ആടുകളുടെ ജീവിതത്തേക്കാള്‍ ദുരിത പൂര്‍ണ്ണമല്ലെ പന്നികള്‍ തുടങ്ങി മറ്റുപല ജീവജാലങ്ങളുടേയും ജീവിതംഎന്നും ചിന്തിച്ചേക്കാം. എന്നാല്‍ ഇവകളുടെ എല്ലാറ്റിനേക്കാള്‍ ദുരിതജീവിതം നയിക്കുന്നവര്‍ ഭൂലോകത്തിലുണ്ടെന്ന കാര്യം മറക്കരുത്. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന അമേരിക്കയില്‍ പൊതുവെആടുജീവിതങ്ങളോ, സങ്കല്‍പ്പങ്ങളോകുറവാണെന്നതാണ്‌യാഥാര്‍ത്ഥ്യം.

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാള ഭാഷാസാഹിത്യരംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്റെ രചയിതാവായ കുര്യന്‍ മ്യാലില്‍. അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയുടെ പേര് “”ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു” എന്നായിരുന്നു. ഇപ്പോഴിതാ “”ആടുജീവിതം അമേരിക്കയില്‍” എന്ന പേരില്‍ഇതില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ നോവല്‍ അദ്ദേഹം സഹൃദയസമക്ഷം സമര്‍പ്പിക്കുകയാണ്. പ്രസിദ്ധ നോവലിസ്റ്റ് ശ്രീ. ബന്യാമിന്‍ ഗള്‍ഫുനാടുകളിലെ ചിലമലയാളികളുടെ ദുരിതപൂരിതമായജീവിതത്തെ ആസ്പദമാക്കി താന്‍ മേയ്ക്കുന്ന ആടുകളുടെ ജീവിതത്തേക്കാള്‍ കഷ്ടതരം എന്ന്അദ്ദേഹം ആടുകളെമേയ്ക്കുന്ന മലയാളിതൊഴിലാളിയുടെഅവസ്ഥയെപ്പറ്റി നോവലിലൂടെ വരച്ചുകാട്ടുന്നു. അങ്ങനെ ആടുജീവിതംഎന്നത് ദുരന്തജീവിതങ്ങളുടെ ഒരു മലയാളിശൈലിയോ പര്യായമോ ആയിമാറിയിരിക്കുന്നു. ഇത്തരം ദുരിതജീവിതകഥകളും കഥാപാത്രങ്ങളുംലോകത്ത് എല്ലായിടത്തുമുണ്ടെന്ന പരമാര്‍ത്ഥംതങ്കവുംഡോളറും വിളയുന്ന സമത്വസുന്ദരകാനാന്‍ ദേശമെന്നറിയപ്പെടുന്ന അമേരിക്കയിലുമുണ്ടെന്നുള്ള കഥ ശ്രീ. കുര്യന്‍ മ്യാലില്‍ഇവിടെ പറയുകയാണ്. ആടുകളൊ,ആടുകളെമേയ്ക്കുന്നതോ അല്ലാഇവിടത്തെ കഥാവിഷയം. സാമാന്യം നല്ലൊരുജോലി, തക്കതായ നല്ല അമേരിക്കന്‍ ശമ്പളം അത്രമാത്രമാണ്ഇതിലെകഥാനായിക ആഗ്രഹിച്ചിരുന്നുള്ളു. എന്നാല്‍ ലഭിച്ചതോ, ദുരിതപൂരിതമായ ഒരു അടിമയുടെജോലി, കൂലിയില്ലാത്ത പങ്കപ്പാടുമാത്രം ലഭ്യമായഒരാടുജീവിതം. നാട്ടില്‍മണ്‍മറഞ്ഞ കവി “ചങ്ങമ്പുഴയുടെ” കാനനഛായയിലാടുമേയ്ക്കാന്‍”. പോകുന്ന  ഒരു ജോലിആയിരുന്നെങ്കില്‍ഇതില്‍ നിന്നെത്ര ഭേദമായിരുന്നു,  ശബളംതന്നെ ഇല്ലെങ്കിലും അതെത്ര ആസ്വാദ്യമായിരുന്നു. എന്ന് നെഞ്ചുരുകി നോവലിലെ നായിക ആശിച്ചിട്ടുണ്ടാകണം.

പല അമേരിക്കന്‍ മലയാളിഎഴുത്തുകാരും, നാട്ടിലെകേരളത്തിലെ വിവിധ ജീവിതചുറ്റുപാടുകളും, ഇതിവൃത്തവും പ്രമേയവുമായി അവതരിപ്പിക്കുമ്പോള്‍ കുര്യന്‍ മ്യാലില്‍ എന്ന ഈ അമേരിക്കന്‍ മലയാളിയുടെ ഈ നോവലിന്റെ ഇതിവൃത്തവുംകഥയും ഏതാണ്ട് തൊണ്ണൂറ് ശതമാനവും അമേരിക്കന്‍ ചുറ്റുപാടില്‍, ഒരു ഹൃസ്വകാലയളവില്‍ നടക്കുന്നതായിചിത്രീകരിച്ചിരിക്കുന്നു. അമേരിക്കയിലെ കുടിയേറ്റ മലയാളികളുടെഏതാനും അതിജീവന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതൂലികയിലൂടെ ഈ നോവലില്‍ ഇതള്‍വിരിയുകയാണ്. കഥയിലുംകഥാപാത്രങ്ങളിലുംകുറച്ചൊക്കെ ഏഴാംകടലിനക്കരെയുള്ള കേരളത്തിന്റെയുംഇന്ത്യയുടേയുംചുരുക്കമായ ചിത്രീകരണങ്ങളും പരാമര്‍ശങ്ങളുമുണ്ട്. നോവലിസ്റ്റിന്റെകഥാകഥനരീതിലളിതവും അനര്‍ഗളവുമാണ്. വായനക്കാരോട് ഒരു മറയുമില്ലാതെ സ്വതന്ത്രമായി നേരിട്ടുതന്നെ സംവാദം നടത്തുന്ന ഒരു രചനാരീതിയും വൈഭവവുമാണ് നോവലിസ്റ്റ്ഇവിടെ പ്രകടിപ്പിക്കുന്നത്.

പത്താം ക്ലാസ്സില്‍ തോറ്റ ലില്ലിചേടത്തിക്ക് കഥയുടെ ആരംഭത്തില്‍ വയസ്സ് നാല്‍പ്പത്തിയഞ്ച്. വിവാഹിത. ഭര്‍ത്താവ് തൊമ്മച്ചന്‍ ചേട്ടന്‍ ദരിദ്രവാസിയായ മുഴുകള്ളുകുടിയന്‍. എങ്കിലും ലില്ലിചേടത്തിക്ക ്പ്രാര്‍ത്ഥനയും പള്ളിഭക്തിയും,ഒരല്‍പ്പംകൂടുതല്‍ തന്നെ. പലപ്പോഴും പള്ളിവികാരിക്ക് നല്ല രുചിയേറിയ ഭക്ഷണം പാകംചെയ്ത് ലില്ലിചേടത്തി നല്‍കിയിരുന്നു. എന്നുകരുതി പള്ളി വികാരിയച്ചനും ലില്ലിചേടത്തിയും തമ്മില്‍ വഴിവിട്ട യാതൊരു ബന്ധവുംഉണ്ടായിരുന്നില്ല. എങ്കിലുംഅങ്ങിങ്ങായിചിലഇടവക ജനങ്ങള്‍ അച്ചനേയും ലില്ലിചേടത്തിയേയും ചേര്‍ത്ത് ചെറുതായി കുശുകുശുക്കാതെയുമിരുന്നില്ല.

സ്വന്തംകുടുംബത്തേയും സഹോദരങ്ങളേയും അവരുടെ കുട്ടികളേയും ദാരിദ്ര്യത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ അമേരിക്കയില്‍ നല്ല ശമ്പളമുള്ള ഒരു തൊഴില്‍തേടിപോകാന്‍ പള്ളീലച്ചന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലില്ലിചേടത്തിക്ക് സഹായകരമായിതീര്‍ന്നു.

വളരെകാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതിമാര്‍ ലില്ലിചേടത്തിക്ക് അമേരിക്കയില്‍ ഒരു ടൂറിസ്റ്റ ്‌വിസാസംഘടിപ്പിച്ചുകൊടുത്തു. ഡോളര്‍കാക്കുന്ന അമേരിക്കന്‍ മണ്ണിലെത്തിജോലിയെടുത്ത് കാശുണ്ടാക്കി കേരളത്തിലേക്ക്മടങ്ങിയെത്തി സഹോദരങ്ങളെ സഹായിക്കാനായിരുന്നു ലില്ലിചേടത്തിയുടെ പ്ലാന്‍. എന്നാല്‍ അമേരിക്കയിലെത്തിയ ലില്ലിചേടത്തിയുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ച് പുറംലോകംതന്നെ അറിയാത്ത ഒരടിമയെപ്പോലെ ദിവസവും 16 മണിക്കൂര്‍വരെ ലില്ലിചേടത്തിയെക്കൊണ്ട് കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികള്‍ പണിയെടുപ്പിച്ച് ചൂഷണംചെയ്തു. വീടുകഴുകുക, തുടയ്ക്കുക, വസ്ത്രങ്ങള്‍ അലക്കുക, വീട്ടിലെ വളര്‍ത്തുപട്ടിയെതീറ്റിക്കുക, അതിന്റെ മലമൂത്ര വിസര്‍ജനം കോരുക, വൃത്തിയാക്കുക, അതിനെ കുളിപ്പിക്കുക തുടങ്ങിയവയായിരുന്നു. പിന്നെ പറഞ്ഞിരുന്ന ശമ്പളം പോയിട്ടു ഒരു പെനി പോലുംകൊടുത്തുമിരുന്നില്ല

കുഞ്ചാക്കോച്ചന്റെ മാതാവും, പ്രമേഹരോഗബാധിതയും കാലുകള്‍മുറിച്ച് നീക്കപ്പെട്ട അവസ്ഥയിലുള്ള ത്രേസ്യാമ്മ അമ്മച്ചിയെ എല്ലാതരത്തിലും പരിചരിക്കുക, മലമൂത്ര വിസര്‍ജ്ജനത്തിന് കൊണ്ടുപോകുക പലപ്പോഴും സുബോധം നഷ്ടപ്പെട്ട് ഭ്രാന്തമായിഅവര്‍ പെരുമാറി. ലില്ലിചേടത്തിയുടെ ദേഹത്തേക്ക് ശകാരം ചൊരിഞ്ഞ് പലപ്പോഴും ത്രേസ്യാമ്മ അമ്മച്ചി കിടക്കയിലും, നിലത്തുംമലമൂത്ര വിസര്‍ജ്ജനം നടത്തുകയുംലില്ലിചേടത്തിയുടെ ദേഹത്തേക്ക് അവ വാരിയെറിയുകയുംചെയ്യുന്നത് പതിവായി. കുഞ്ചാക്കോച്ചന്‍-ലിസി ദമ്പതികളുടെ 12 വയസ്സുകാരനായ, ഓട്ടിസം ബാധിച്ച കുട്ടിയുടെ സംരക്ഷണവും പൂര്‍ണ്ണമായുംലില്ലിചേടത്തിയുടെചുമലിലായി. അവന്റെ പിടിവാശിയുംചിത്താന്തങ്ങളും, ശാരീരികമായ ആക്രമണങ്ങളും പീഡനങ്ങളുംഅതിദുസ്സഹമായിരുന്നു. കുഞ്ചാക്കോച്ചന്റെയും, ലിസിയുടേയുംശാസനകളും, ഭള്ളു പറച്ചിലും തെറിവിളിയും കര്‍ണകഠോരമായിരുന്നു. ലിസിയുടെകണ്ണുവെട്ടിച്ച് കുഞ്ചാക്കോച്ചന്‍ കാമക്കണ്ണുകളോടെലില്ലിചേടത്തിയെ പീഡിപ്പിക്കാനും ശ്രമം നടത്താതിരുന്നില്ല. ലില്ലിചേടത്തിയുടെ ഉറച്ച നിലപാടില്‍ ആ ശ്രമത്തില്‍ നിന്നുമാത്രംകുഞ്ചാക്കോച്ചനു പിന്‍തിരിയേണ്ടിവന്നു.

നാട്ടില്‍ മിഷന്‍ അച്ചന്‍ പട്ടത്തിന് പഠിക്കാന്‍ പോയി സഭയുടെചിലവില്‍ പഠിത്തം പൂര്‍ത്തിയാക്കിസെമിനാരി ചാടിവന്ന് ദരിദ്ര കുടുംബാംഗമായലിസി നേഴ്‌സിനേയും കെട്ടി അമേരിക്കയിലേക്ക് നഴ്‌സ്‌വിസയിലെത്തിയ വ്യക്തിയാണ് കുഞ്ചാക്കോച്ചന്‍. പണവും പത്രാസുമൊക്കെയായപ്പോള്‍ അവര്‍വന്നവഴിമറന്നു. അമേരിക്കയിലെ ചില ഈര്‍ക്കിളി കടലാസുസംഘടനകളുടെസ്ഥിരംകടലാസു പ്രസിഡന്റായും സെക്രട്ടറിയായും കുഞ്ചാക്കോച്ചന്‍ തിളങ്ങി. ഇതിനിടയില്‍ നാട്ടിലും ചിലവീടുകളും സ്ഥലങ്ങളും പുള്ളിക്കാരന്‍ വാങ്ങിക്കൂട്ടിയിരുന്നു. കുഞ്ചാക്കോച്ചന്‍-ലിസിമാരുടെ ചൂഷണ ബന്ധനങ്ങള്‍ ഏതാണ്ട് 4 കൊല്ലത്തോളം ലില്ലിചേടത്തിക്ക് സഹിക്കേണ്ടിവന്നു. ഇതിനിടയില്‍ പല ദാരുണ സംഭവങ്ങളുമുണ്ടായി. ഒരു മലയാളി വക്കീലിന്റെസഹായത്തില്‍ ലില്ലിചേടത്തി അടിമത്വത്തില്‍ നിന്ന് മോചിതയായി. കുഞ്ചാക്കോച്ചനും ലിസിയും അറസ്റ്റിലായി, ലില്ലിചേടത്തിക്ക് ഒരു നല്ല തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ കോടതിവിധിയായി. സ്വതന്ത്രയായ ലില്ലിചേടത്തി നാട്ടില്‍, കേരളത്തില്‍തിരിച്ചെത്തുന്നു. സാമ്പത്തികമായി കുടുംബാംഗങ്ങളെ സഹായിക്കുന്നു. അതോടെ നോവലിനു വിരാമമാകുന്നു.

അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യസാംസ്കാരിക അനുദിന ജീവിത പശ്ചാത്തലത്തിന്റെച ില നേര്‍കാഴ്ചകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ വരച്ചുകാട്ടുന്നതില്‍ നോവലിസ്റ്റായ കുര്യന്‍ മ്യാലില്‍ വിജയിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഒരു കാര്യം ഇവിടെപ്രത്യേകം സ്മരിക്കേണ്ടതുണ്ട്. അതായത് ഒരു വിസിറ്റിംഗ്‌വിസയില്‍ജോലിതരാമെന്ന വാഗ്ദാനത്തില്‍കൊണ്ടുവന്ന് ഒരു വ്യക്തിയെ ചൂഷണംചെയ്യുന്നതിന്റെ ഒരു തരം “ആടുജീവിത’ കഥയാണി നോവലിലെകഥാതന്തു. എന്നാല്‍യഥാര്‍ത്ഥത്തില്‍ കുടിയേറ്റ ആശ്രിതകുടുംബ വിസയില്‍ എത്തുന്നവര്‍ അവരെ അമേരിക്കയില്‍ കൊണ്ടുവന്ന് സംരക്ഷിച്ചവരെ നൂറു നൂറുകുറ്റങ്ങളുംകുറവുകളും നിരത്തി നന്ദിഹീനമായി സഹായിച്ച കൈകളെ വെട്ടിനിരത്തുന്നതാണ്കണ്ടുവരുന്നത്. അതാണ്കൂടുതല്‍ യാഥാര്‍ത്ഥ്യവും. ഒത്തിരി ജീവിതാനുഭവങ്ങളും ഭാവനകളുമുള്ള കുര്യന്‍ മ്യാലില്‍ സാറിന്റെആടുജീവിതം അമേരിക്കയില്‍ വായനക്കാരുടെ സഹൃദയ സമക്ഷംപരിചയപ്പെടുത്തുന്നില്‍, അതിയായ സന്തോഷമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here